Wednesday, March 21, 2012

ചില സത്യങ്ങള്‍ .......

ഞാന്‍ വളരെ പ്രതികരണ സ്വഭാവം ഉള്ള വ്യക്തി ആണ്...കൂടെ വലിയ ദേശ സ്നേഹവും(എടുത്തു ചാട്ടം)... ഇവ കാരണം ഞാന്‍ എന്തെല്ലാം ത്യജിച്ചു എന്ന് പറയട്ടെ....... എവിടുന്നെല്ലാം അടി കിട്ടാതെ ഓടി എന്ന് അറിയാമോ??.... ദേശ സ്നേഹം വരുത്തി വച്ച രണ്ടു വിനകള്‍ ചുവടെ ചേര്‍ക്കുന്നു... ബാക്കി പിന്നെ ചേര്‍ക്കാം... :)


വിന ഒന്ന് 

ഞാന്‍ പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം .. ഞെട്ടി എണീറ്റപ്പോ സമയം എട്ടു... അമ്മേ എന്ന് ആഞ്ഞ് വിളിച്ചു എന്തൊക്കെയോ കാട്ടി കൂട്ടി തലേ ദിവസം കൊണ്ട് വച്ച ഭാണ്ടവും തലയിലേറ്റി ഒരു ഒറ്റ പോക്ക്.......അവിടെ ചെന്നപ്പോ ദേ...സാരി, ചുരിദാര്‍, ദാവണി, ലാച്ച, പോച്ച...... എന്നിങ്ങനെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ അണിഞ്ഞ സുന്ദരികള്‍...പാവം ഞാന്‍ മാത്രം കുളിച്ചിട്ടു ഏഴു ആയി....തലയും പാറി പറത്തി യൂണീഫോമില്‍ വേച്ചു നില്‍ക്കുന്നു.... 

നമ്മുടെ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ...നമ്മള്‍ ഓണം വിശാലമായി കൊണ്ടാടുകയാണ് (ഊഞ്ഞാലില്‍)...ഇതോക്കെ ഓര്‍മ ഉണ്ടാകാന്‍ എനിക്ക് ബോധം ഇല്ലാലോ.... ഞാന്‍ ചമല്‍ ആരേം അറിയിക്കാതെ ഫില്‍ട്ടരിന്റെ അടുത്തേക്ക് വെള്ളം കുടിക്കാന്‍ വന്നു..... ഒരു സെറ്റ് സാരി അണിഞ്ഞു പൂവൊക്കെ ചൂടി സ്വര്‍ണം വച്ചിട്ട് എന്തിനു എന്ന പരസ്യത്തിനു വന്ന പോലെ ആഭരണ കലവറയായി ഒരു കുട്ടി വെള്ളം ഓഫ്‌ ചെയ്യാതെ കടന്നു പോകുന്നു...എന്നിലെ രാജ്യ സ്നേഹം സട കുടഞ്ഞെണീറ്റു നിന്നു......വെള്ളം ഇല്ലാതെ പലരും കഷ്ടപെടുമ്പോള്‍..(പെപ്പ് പൊട്ടി റോഡു അരുവി ആകുമ്പോള്‍)....തല ചുമടായി വെള്ളം കൊണ്ട് വന്നു കുടിക്കുന്ന പലരും ഈ ഭാരതത്തില്‍ ഉള്ളപ്പോള്‍ വെറുതെ കിട്ടുന്ന വെള്ളം കളയുന്നുവോ?? ഞാന്‍ ഗര്‍ജിച്ചു... ഡേയ്.........കുട്ടി തിരിഞ്ഞു നോക്കി അതിന്റെ കണ്ണൊക്കെ ചെമ്പരത്തി ആയി .... എനിക്ക് ദയ തോന്നിയില്ല... തെറ്റ് ചെയ്തവര്‍ ശിഷ അനുഭവിക്കണം എന്ന് മനസ്സില്‍ പറഞ്ഞു അഭിമാന പുളകിത ആയി ഞാന്‍ നിവര്‍ന്നു നിന്നു ...ഇതു ഓഫ്‌ ചെയൂ...കുതിര കുളമ്പടി ശബ്ദത്തില്‍ അതിന്റെ മുട്ടുകള്‍ ഇടിച്ചു....പാവം അത് സോറി പറഞ്ഞു ഓഫ്‌ ചെയ്തിട്ട് പോയി...പിണെ ഞാന്‍ അതിനെ പലടതും വച്ച് കണ്ടു.. ദേശ സ്നേഹം ഇല്ലാത്ത ആ കുട്ടിയെ ഞാന്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിച്ചില്ല...അങ്ങനെ പലരേം മര്യാദ പഠിപ്പിച്ചും പലരും എന്നെ എടുത്തു പെരുമാറിയും ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞില്ല...കാത്തു കാത്തു ഇരുന്ന എന്റെ കമ്പ്യൂട്ടര്‍ ലാബ്‌ എക്സാം എത്തി...ലാബ്‌ അസിസ്റ്റന്റ്‌ ഇല്ലാത്തത് കൊണ്ട് എന്റെ സീനിയര്‍ ആയ ആ വെള്ളം കളയുന്ന കുട്ടിയായിരുന്നു ലാബില്‍.......... എന്റെ പ്രോഗ്രാം ഔട്പുട്ട് നോക്കാന്‍ ആ രാജ്യ ദ്രോഹി വന്നു ...പിണെ ഒന്നും പറയണ്ടാലോ...റിസള്‍ട്ട്‌ വന്നപ്പോ സപ്പ്ലിയും ദേശ സ്നേഹവുമായി ഞാന്‍ വീട്ടിലേക്ക്...പിന്നെ ആ ലാബ്‌ എക്സാം കിട്ടാന്‍ പെട്ട പാടു എനിക്കും ദൈവത്തിനും മാത്രേ അറിയൂ.....

വിന രണ്ട് 

എന്നെ ഒരിക്കല്‍ പെണ്ണ് കാണാന്‍ വന്ന ഒരു മഹാനെ ഞാന്‍ ട്രെനില്‍ വച്ച് കണ്ടു...എന്നെ കണ്ടതും ഒരു പാക്കറ്റ് കപ്പലണ്ടിയുമായി, റെഡ് ഷര്‍ട്ടും ബ്ലു ജീന്‍സും വൈറ്റ് ഷൂവും ഇട്ട അയാള്‍ ഓടി വന്നു എന്റെ ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്നു...വന്നിരുന്നതും അയാള്‍ ഷൂവിട്ട് എന്റെ ആ വലിയ സീറ്റിന്റെ ഒരു സൈഡില്‍ ചവിട്ടി..അത് എനിക്ക് ഇഷ്ടപെട്ടില്ല...പക്ഷെ ഇ കാലമാടന്‍ എന്നെ കെട്ടിയാല്‍ പ്രതികാരം ചെയ്താലോ എന്ന് പേടിച്ചു ഞാന്‍ ഒന്നും മിണ്ടിയില്ല ..ദേ അയാള്‍ കപ്പലണ്ടി തോട് ട്രെയിന്റെ അകത്തു ഇടുന്നു....ഒരു ഭാരതീയ വനിതാ എന്ന നിലയില്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമോ??ഞാന്‍ പറഞ്ഞു ഇതു പാടില്ല...അയാള്‍ എടുത്ത കപ്പലണ്ടിയെ തോടോടെ വിഴുങ്ങി,തൊണ്ടയില്‍ കുരുങ്ങി ചുമച്ചു,,ഒന്നും മിണ്ടാതെ ഒറ്റ പോക്ക് തിരുഞ്ഞു പോലും നോക്കിയില്ല....ഇതു വരെ.... ആ പിന്നെ ഒരു സമാധാനം ഉണ്ട്..പണ്ട് സ്വന്തം ജീവന്‍ പോലും ത്യജിച്ചല്ലേ പലരും നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്...ഞാന്‍ ഒരു ചെക്കനെ അല്ലെ ത്യജിച്ചോള്ളൂ....

അടികുറിപ്പ് 

ഞാന്‍ വല്ല പോലീസും ആയാല്‍ എന്താകുമായിരുന്നു....ഭാര്യയോട്‌ കാര്യവും പറഞ്ഞു ഇഴഞ്ഞു ഇഴഞ്ഞു റോഡ്‌ ബ്ലോക്ക്‌ ആക്കി കാറില്‍ തുഴയുന്ന വള്ളക്കാരന്‍ മാരെയും ആനയും അമ്പാരിയുമായി താലപ്പോലിയെക്കാള്‍ കഷ്ട്ടത്തില്‍ നിരങ്ങുന്ന വൃത്തികെട്ടവന്‍മാരെയും (ബസ്സുകാരെ) ചെവിയില്‍ തൂക്കി എറിഞ്ഞു ലൈസെന്‍സ് കട്ട്‌ ചെയ്തേനെ... അങ്ങനെ ഒന്ന് രണ്ടു എണ്ണം ആകുമ്പോള്‍ ഒന്നുകില്‍ അവര്‍ എന്നെ വണ്ടി കേറ്റി കൊന്നേനെ..... അല്ലെ ആളെ വിട്ടു തല്ലിച്ചെനെ....

ഹോ വല്ല മന്ത്രിയും ആയാലോ.....പിന്നെ പറയണോ??

പേടി ആകുന്നു....

Tuesday, March 6, 2012

ഒരു പാഴ്ച്ചെടി പോല്‍ അവളിന്നും .......

പീലി കണ്ണുകളുമായി ആദിത്യന്‍ എത്തുന്നതും കാത്തു അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന,,,, നന്നായി ചിരിക്കാന്‍ അറിയാവുന്ന , എല്ലാരുടെ ദുഃഖത്തിലും പങ്കു ചേരുന്ന ,  ഒരു  പാവമായിരുന്നു.. എന്റെ പ്രീത...

വേദനകളും ദുരിതങ്ങളും നേര്‍ത്ത ചിരിയിലൂടെ കടിച്ചമര്‍ത്തി ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ ജീവിച്ചിരുന്നു ...

അമ്മയുടെ മരണത്തോട് കൂടി അച്ഛനും അമ്മയും അവളും അടങ്ങുന്ന ആ ചെറിയ കുടുംബം താറുമാറായി .....

അവളുടെ ആറാമത്തെ വയസിലാണ്‌ അമ്മ എന്നേക്കുമായി യാത്ര പറഞ്ഞത്...പിന്നെ അച്ഛന്റെ ബന്ധുകള്‍ വീടും പറമ്പും അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ അച്ഛനെ അച്ഛന്റെ മുറപെണ്ണിനെ കൊണ്ട് കെട്ടിക്കുകയായിരുന്നു..
രണ്ടാനമ്മയുടെ പരിധിയില്‍ കവിഞ്ഞുള്ള പീഡനം കണ്ടു നില്‍ക്കാനാകാതെ,,വീട്ടിന്റെ അപ്പുറത്തുള്ള ആന്റി അവളെയും കൊണ്ട് പലായനം  ചെയ്തു എന്ന് പറയുന്നതാണ് സത്യം.. അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ ടൂ വരെ പഠനം..പിന്നീടുള്ള കോളേജ് ജീവിതത്തിലാണ് അവള്‍ എന്റെ കൂട്ടുകാരി ആകുന്നത്‌ ..

ആദ്യ കാഴ്ച്ചയില്‍ തന്നെ വളരെ നാളത്തെ പരിചയം തോന്നി...  കുടുകുടാന്നുള്ള അവളുടെ ചിരിയും സംസാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു .....

ഒരു പൂമ്പാറ്റയെ പോല്‍ പാറി നടന്നിരുന്ന അവള്‍ എല്ലാവരുടെ മനസിലും ഇടം നേടിയിരുന്നു ....
എല്ലാവരും അവളുടെ കൂട്ടുകാരായിരുന്നു ...ഒരിക്കല്‍ പരിച്ചയപെടുന്നവര്‍ അവളെ മറക്കാറില്ല ... മറക്കാനാവാത്ത വിധം  അവളില്‍ എന്തോ ഉണ്ട് എന്ന് എനിക്കും  തോന്നിട്ടുണ്ട് .... അവളുടെ എന്ത് പ്രശ്നവും മാറ്റി വച്ച് അവള്‍ എല്ലാവരെയും  സഹായിക്കുമായിരുന്നു ...ചെയ്യുന്ന  എല്ലാ കാര്യങ്ങളിലും അവള്‍ അളവില്ലാത്ത സന്തോഷം കണ്ടെത്തിയിരുന്നു ..

അങ്ങനെ സന്തോഷമാര്‍ന്ന അവളുടെ ജീവിതത്തിനു അക്കം കൂട്ടാന്‍ എന്നോണം വിവാഹ പ്രായത്തിനും മുന്നേ നമ്മുടെ  കോളേജിലെ സര്‍ അവളുടെ വീട്ടില്‍ വിവാഹം ആലോചിച്ചു ചെന്നു... ആ സര്‍ എല്ലാരുടെയും ആരാധന പാത്രം ആയിരുന്നു..... അവളെ സ്നേഹിക്കുന്ന എല്ലാരും സാറിന്റെ  തീരുമാനത്തോട്   യോജിച്ചു  നിന്നു....... അവളുടെ നല്ല മനസിന്നു ഒരു നല്ല ജീവിതം തന്നെ കിട്ടി... അവളും പതിയെ പതിയെ വിവാഹ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങി.....വേര്‍പാടിന്റെ വേദനയില്‍ നിന്നും അവള്‍ കരകയറാന്‍ തുടങ്ങി...........അവള്‍ സുമംഗലി ആകാന്‍ മനസു കൊണ്ട് തയ്യാറായി ............

കല്യാണത്തിനും നാലു ദിവസം മുന്‍പേ ക്ഷണക്കത്തൊക്കെ കൊടുത്തു അവള്‍ ക്ലാസ്സില്‍ നിന്നും വീട്ടില്‍ പോയി.. പോകാന്‍ ഇറങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു "എന്തോ ഒരു വിങ്ങല്‍ ...നിങ്ങളെയെല്ലാം പിരിഞ്ഞു പോകയാണു എന്ന് തോന്നുന്നു.."

എന്റെ മനസിലും ഒരു നീറ്റല്‍ ......മറുപടി കാത്തു നില്‍കാതെ അവള്‍ നടന്നു അകന്നു ..

അവളുടെ ജീവിതത്തില്‍ പതിയിരുന്ന ദുരന്തം ആരും അറിഞ്ഞിരുന്നില്ല......അത് പതിവ് പോലെ വീണ്ടും എത്തി നോക്കി ...

രണ്ടു ദിവസം കഴിഞ്ഞു ശൂന്യമായ മനസോടെ ഞാന്‍ കോളേജില്‍ എത്തി..... ഒറ്റയ്കായ പോലെ തോന്നി.... സ്ഥലകാല ബോധം ഇല്ലാതെ എന്തോ  ഓര്‍ത്തു മണികുറുകളോളം ക്ലാസ്സില്‍ ഇരുന്നു മടുത്തു പുറത്തിറങ്ങിയ ഞാന്‍  അറിയുന്നത്  സര്‍ റിസയിന്‍ ചെയ്യുന്നു എന്നാ വാര്‍ത്ത ആണു.....ഞാന്‍ സാറിന്റെ  അടുത്തേക്ക് ഓടി കാര്യം തിരക്കി... നിറ കണ്ണോടെ പലതും പുലംബിയതിനിടയില്‍ കുസുമഗിരി  മെന്റല്‍  ഹെല്‍ത്ത്‌  സെന്റര്‍ എന്ന് പറയാന്‍ ആ മനുഷ്യന്‍ ഒത്തിരി കഷ്ടപപെട്ടു...... ഈ നശിച്ച ദിവസങ്ങളെ മറക്കാന്‍,,,വേദനയെ ഒളിക്കാന്‍,,,,സ്വപ്നങ്ങളെ വെറുക്കാന്‍,,,,,,വേദനയില്‍ ചാലിച്ച കല്യാണ കുറിയുമായ്  സര്‍ നടന്നകന്നു   ..

എന്റെ  കണ്ണ്പീലികള്‍ ജലകണികയെ ഭേദിച്ച്  പ്രകാശത്തെ ആവാഹിക്കാന്‍ നന്നേ പണിപ്പെട്ടു...എനിക്ക്  എന്തു വേണമെന്നു അറിയില്ല.... ഭ്രാന്തിയെ പോലെ അലറി ഞാന്‍ ഹോസ്പിറ്റലിലേക്ക് ഓടി ...

അവിടെ...ഭീമാകാരമായ ഹോസ്പിറ്റലിന്റെ പടിവാതിലില്‍..മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും പേറി കരഞ്ഞു തളര്‍ന്നിരിക്കുന്നു ആന്റി ....ആ രൂപത്തിന്റെ നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നുവീന്ന സത്യങ്ങള്‍ എന്നെ സ്തംഭിപ്പിച്ചു ...

അവള്‍ അന്നു ശൂന്യമായ മനസോടെ  ബസില്‍   കയറി ഇരുന്നു ...  എന്തോ നഷ്ടപ്പെടാന്‍  പോകുന്നു എന്ന തോന്നല്‍ അവളുടെ മനസിനെ അലാട്ടതിരുന്നില്ല...

അവള്‍ വീട്ടിലേക്ക്  പോകന്നുള്ള വഴിയിലെ  സ്റ്റോപ്പിലിറങ്ങി ......നട്ടുച്ച സമയം .. അവള്‍ സൂര്യ രശ്മികളെ   കീറി മുറിച്ചു കൊണ്ടിരുന്നു ... വീടിനടുത്ത് എത്തിയതും ഒരു കാര്‍ അകലെ നിന്നും വരുന്നത്  കണ്ടു .. അത് അവളെ തേടിയായിരുന്നു  എന്ന് ആരും അറിഞ്ഞിരുന്നില്ല....

കാര്‍ അവളുടെ അടുത്ത് നിര്‍ത്തി നിഷാര ടെയിലേഴ്സ് എവിടെയാ എന്ന് ചോദിച്ചു .... 'ദെ അവിടെ'  എന്ന് പറഞ്ഞു അവള്‍  തിരിഞ്ഞതും  ഒരു ദൃഢമായ കരം അവളെ വരിഞ്ഞു .....

ആ കാര്‍ അവളെയും കൊണ്ട് പാഞ്ഞു .....

മകള്‍ വന്ന സന്തോഷത്തില്‍  അവളെ സ്വീകരിക്കാന്‍ ഓടി വന്ന അമ്മയുടെ നില വിളി അവിടുത്തെ ഏകാന്തതയ്ക്ക്  ഭംഗമുണ്ടാക്കി ....   ആ മാതൃ ഹൃദയം ജീവശ്ചവമായി  നിലം പതിച്ചു.....

തമസ്സു മാത്രം  താങ്ങായിരികവേ... അതെ സ്ഥലത്ത്  ആ കാര്‍ വന്നു നിന്നു....ആരോ എന്തോ അതില്‍  നിന്നു വലിച്ചെറിയുന്നതായി  തോന്നി എല്ലാരും ഓടി ചെന്ന് നോക്കി ...

അവളെ ഏതോ ചാവാലി പട്ടികള്‍ പിച്ചി ചീന്തി ജീവശ്ചവമാക്കി   ...

എന്റെ  പ്രീതയുടെ പവിത്രതയെ നിഷ്കരുണം കാറ്റില്‍  പറത്തി അവര്‍ പോയി ...ആരാണവര്‍ ??? അറിയില്ല ... അത് തിരക്കാനും  അവള്‍ക്ക്   ആരും ഇല്ലായിരുന്നു ..  ഒരു വയസായ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ പഠിക്കുന്ന പോലെ , കീറി പറിഞ്ഞ ചുരിദാറും അഴിഞ്ഞുലഞ്ഞ മുടിയും ചോരയില്‍ കുളിച്ച ശരീരവും മരവിച്ച മനസുമായ്  വേച്ചു വേച്ചു അവള്‍ വീട്ടിലേക്കു നടന്നു ... ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍   അവളുടെ മനസ്  അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന  മുദ്രകുത്തി    ഇന്നും  അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

ഒരു പാഴ്ച്ചെടി പോല്‍.................