Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, March 6, 2012

ഒരു പാഴ്ച്ചെടി പോല്‍ അവളിന്നും .......

പീലി കണ്ണുകളുമായി ആദിത്യന്‍ എത്തുന്നതും കാത്തു അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന,,,, നന്നായി ചിരിക്കാന്‍ അറിയാവുന്ന , എല്ലാരുടെ ദുഃഖത്തിലും പങ്കു ചേരുന്ന ,  ഒരു  പാവമായിരുന്നു.. എന്റെ പ്രീത...

വേദനകളും ദുരിതങ്ങളും നേര്‍ത്ത ചിരിയിലൂടെ കടിച്ചമര്‍ത്തി ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ ജീവിച്ചിരുന്നു ...

അമ്മയുടെ മരണത്തോട് കൂടി അച്ഛനും അമ്മയും അവളും അടങ്ങുന്ന ആ ചെറിയ കുടുംബം താറുമാറായി .....

അവളുടെ ആറാമത്തെ വയസിലാണ്‌ അമ്മ എന്നേക്കുമായി യാത്ര പറഞ്ഞത്...പിന്നെ അച്ഛന്റെ ബന്ധുകള്‍ വീടും പറമ്പും അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ അച്ഛനെ അച്ഛന്റെ മുറപെണ്ണിനെ കൊണ്ട് കെട്ടിക്കുകയായിരുന്നു..
രണ്ടാനമ്മയുടെ പരിധിയില്‍ കവിഞ്ഞുള്ള പീഡനം കണ്ടു നില്‍ക്കാനാകാതെ,,വീട്ടിന്റെ അപ്പുറത്തുള്ള ആന്റി അവളെയും കൊണ്ട് പലായനം  ചെയ്തു എന്ന് പറയുന്നതാണ് സത്യം.. അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ ടൂ വരെ പഠനം..പിന്നീടുള്ള കോളേജ് ജീവിതത്തിലാണ് അവള്‍ എന്റെ കൂട്ടുകാരി ആകുന്നത്‌ ..

ആദ്യ കാഴ്ച്ചയില്‍ തന്നെ വളരെ നാളത്തെ പരിചയം തോന്നി...  കുടുകുടാന്നുള്ള അവളുടെ ചിരിയും സംസാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു .....

ഒരു പൂമ്പാറ്റയെ പോല്‍ പാറി നടന്നിരുന്ന അവള്‍ എല്ലാവരുടെ മനസിലും ഇടം നേടിയിരുന്നു ....
എല്ലാവരും അവളുടെ കൂട്ടുകാരായിരുന്നു ...ഒരിക്കല്‍ പരിച്ചയപെടുന്നവര്‍ അവളെ മറക്കാറില്ല ... മറക്കാനാവാത്ത വിധം  അവളില്‍ എന്തോ ഉണ്ട് എന്ന് എനിക്കും  തോന്നിട്ടുണ്ട് .... അവളുടെ എന്ത് പ്രശ്നവും മാറ്റി വച്ച് അവള്‍ എല്ലാവരെയും  സഹായിക്കുമായിരുന്നു ...ചെയ്യുന്ന  എല്ലാ കാര്യങ്ങളിലും അവള്‍ അളവില്ലാത്ത സന്തോഷം കണ്ടെത്തിയിരുന്നു ..

അങ്ങനെ സന്തോഷമാര്‍ന്ന അവളുടെ ജീവിതത്തിനു അക്കം കൂട്ടാന്‍ എന്നോണം വിവാഹ പ്രായത്തിനും മുന്നേ നമ്മുടെ  കോളേജിലെ സര്‍ അവളുടെ വീട്ടില്‍ വിവാഹം ആലോചിച്ചു ചെന്നു... ആ സര്‍ എല്ലാരുടെയും ആരാധന പാത്രം ആയിരുന്നു..... അവളെ സ്നേഹിക്കുന്ന എല്ലാരും സാറിന്റെ  തീരുമാനത്തോട്   യോജിച്ചു  നിന്നു....... അവളുടെ നല്ല മനസിന്നു ഒരു നല്ല ജീവിതം തന്നെ കിട്ടി... അവളും പതിയെ പതിയെ വിവാഹ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങി.....വേര്‍പാടിന്റെ വേദനയില്‍ നിന്നും അവള്‍ കരകയറാന്‍ തുടങ്ങി...........അവള്‍ സുമംഗലി ആകാന്‍ മനസു കൊണ്ട് തയ്യാറായി ............

കല്യാണത്തിനും നാലു ദിവസം മുന്‍പേ ക്ഷണക്കത്തൊക്കെ കൊടുത്തു അവള്‍ ക്ലാസ്സില്‍ നിന്നും വീട്ടില്‍ പോയി.. പോകാന്‍ ഇറങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു "എന്തോ ഒരു വിങ്ങല്‍ ...നിങ്ങളെയെല്ലാം പിരിഞ്ഞു പോകയാണു എന്ന് തോന്നുന്നു.."

എന്റെ മനസിലും ഒരു നീറ്റല്‍ ......മറുപടി കാത്തു നില്‍കാതെ അവള്‍ നടന്നു അകന്നു ..

അവളുടെ ജീവിതത്തില്‍ പതിയിരുന്ന ദുരന്തം ആരും അറിഞ്ഞിരുന്നില്ല......അത് പതിവ് പോലെ വീണ്ടും എത്തി നോക്കി ...

രണ്ടു ദിവസം കഴിഞ്ഞു ശൂന്യമായ മനസോടെ ഞാന്‍ കോളേജില്‍ എത്തി..... ഒറ്റയ്കായ പോലെ തോന്നി.... സ്ഥലകാല ബോധം ഇല്ലാതെ എന്തോ  ഓര്‍ത്തു മണികുറുകളോളം ക്ലാസ്സില്‍ ഇരുന്നു മടുത്തു പുറത്തിറങ്ങിയ ഞാന്‍  അറിയുന്നത്  സര്‍ റിസയിന്‍ ചെയ്യുന്നു എന്നാ വാര്‍ത്ത ആണു.....ഞാന്‍ സാറിന്റെ  അടുത്തേക്ക് ഓടി കാര്യം തിരക്കി... നിറ കണ്ണോടെ പലതും പുലംബിയതിനിടയില്‍ കുസുമഗിരി  മെന്റല്‍  ഹെല്‍ത്ത്‌  സെന്റര്‍ എന്ന് പറയാന്‍ ആ മനുഷ്യന്‍ ഒത്തിരി കഷ്ടപപെട്ടു...... ഈ നശിച്ച ദിവസങ്ങളെ മറക്കാന്‍,,,വേദനയെ ഒളിക്കാന്‍,,,,സ്വപ്നങ്ങളെ വെറുക്കാന്‍,,,,,,വേദനയില്‍ ചാലിച്ച കല്യാണ കുറിയുമായ്  സര്‍ നടന്നകന്നു   ..

എന്റെ  കണ്ണ്പീലികള്‍ ജലകണികയെ ഭേദിച്ച്  പ്രകാശത്തെ ആവാഹിക്കാന്‍ നന്നേ പണിപ്പെട്ടു...എനിക്ക്  എന്തു വേണമെന്നു അറിയില്ല.... ഭ്രാന്തിയെ പോലെ അലറി ഞാന്‍ ഹോസ്പിറ്റലിലേക്ക് ഓടി ...

അവിടെ...ഭീമാകാരമായ ഹോസ്പിറ്റലിന്റെ പടിവാതിലില്‍..മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും പേറി കരഞ്ഞു തളര്‍ന്നിരിക്കുന്നു ആന്റി ....ആ രൂപത്തിന്റെ നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നുവീന്ന സത്യങ്ങള്‍ എന്നെ സ്തംഭിപ്പിച്ചു ...

അവള്‍ അന്നു ശൂന്യമായ മനസോടെ  ബസില്‍   കയറി ഇരുന്നു ...  എന്തോ നഷ്ടപ്പെടാന്‍  പോകുന്നു എന്ന തോന്നല്‍ അവളുടെ മനസിനെ അലാട്ടതിരുന്നില്ല...

അവള്‍ വീട്ടിലേക്ക്  പോകന്നുള്ള വഴിയിലെ  സ്റ്റോപ്പിലിറങ്ങി ......നട്ടുച്ച സമയം .. അവള്‍ സൂര്യ രശ്മികളെ   കീറി മുറിച്ചു കൊണ്ടിരുന്നു ... വീടിനടുത്ത് എത്തിയതും ഒരു കാര്‍ അകലെ നിന്നും വരുന്നത്  കണ്ടു .. അത് അവളെ തേടിയായിരുന്നു  എന്ന് ആരും അറിഞ്ഞിരുന്നില്ല....

കാര്‍ അവളുടെ അടുത്ത് നിര്‍ത്തി നിഷാര ടെയിലേഴ്സ് എവിടെയാ എന്ന് ചോദിച്ചു .... 'ദെ അവിടെ'  എന്ന് പറഞ്ഞു അവള്‍  തിരിഞ്ഞതും  ഒരു ദൃഢമായ കരം അവളെ വരിഞ്ഞു .....

ആ കാര്‍ അവളെയും കൊണ്ട് പാഞ്ഞു .....

മകള്‍ വന്ന സന്തോഷത്തില്‍  അവളെ സ്വീകരിക്കാന്‍ ഓടി വന്ന അമ്മയുടെ നില വിളി അവിടുത്തെ ഏകാന്തതയ്ക്ക്  ഭംഗമുണ്ടാക്കി ....   ആ മാതൃ ഹൃദയം ജീവശ്ചവമായി  നിലം പതിച്ചു.....

തമസ്സു മാത്രം  താങ്ങായിരികവേ... അതെ സ്ഥലത്ത്  ആ കാര്‍ വന്നു നിന്നു....ആരോ എന്തോ അതില്‍  നിന്നു വലിച്ചെറിയുന്നതായി  തോന്നി എല്ലാരും ഓടി ചെന്ന് നോക്കി ...

അവളെ ഏതോ ചാവാലി പട്ടികള്‍ പിച്ചി ചീന്തി ജീവശ്ചവമാക്കി   ...

എന്റെ  പ്രീതയുടെ പവിത്രതയെ നിഷ്കരുണം കാറ്റില്‍  പറത്തി അവര്‍ പോയി ...ആരാണവര്‍ ??? അറിയില്ല ... അത് തിരക്കാനും  അവള്‍ക്ക്   ആരും ഇല്ലായിരുന്നു ..  ഒരു വയസായ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ പഠിക്കുന്ന പോലെ , കീറി പറിഞ്ഞ ചുരിദാറും അഴിഞ്ഞുലഞ്ഞ മുടിയും ചോരയില്‍ കുളിച്ച ശരീരവും മരവിച്ച മനസുമായ്  വേച്ചു വേച്ചു അവള്‍ വീട്ടിലേക്കു നടന്നു ... ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍   അവളുടെ മനസ്  അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന  മുദ്രകുത്തി    ഇന്നും  അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

ഒരു പാഴ്ച്ചെടി പോല്‍.................

Wednesday, December 9, 2009

വീണ്ടും ജനിക്കുമോ ???



ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............



അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക്‌ ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....


വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍  പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....


അതിനു ശേഷം ഞാന്‍ അമ്മയുടെ അടുത്തെ കിടക്കു ..ആദ്യം അവനെ എനിക്ക് കാണണം ..ആദ്യം കണ്ടാ അവന്‍ എന്നെ മറക്കേ  ഇല്ല,,,, എന്നും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടാകും,,,,എന്നു ഞാന്‍ വിശ്വസിച്ചു ..
പക്ഷെ ഞാന്‍ ഉറങ്ങുമ്പോള്‍ അടുത്ത് കിടക്കുന്നവരെ  ചവിട്ടുകയോക്കെ ചെയ്യുന്നത്  കൊണ്ട്  എന്‍റെ മോഹം നടക്കാതെ വന്നു ...
പലപ്പോഴും വാശി പിടിച്ച എന്നെ അച്ഛന്‍ തല്ലി...
അതില്‍ പിന്നെ അച്ഛന്‍ എന്‍റെ ശത്രു ആയി ...
അടുത്ത റൂമില്‍ കിടന്നാലും ,  അമ്മയുടെ വയറ്റില്‍ ഇരുന്നു കണ്ണ് പകുതി അടച്ചു കല്ലിനെ പോലും അലിയിക്കുന്ന ആ നിഷ്കളങ്കമായ അവന്റെ ചിരി സ്വപ്നം കണ്ടു ഉറങ്ങാന്‍ തുടങ്ങി  ..
 എന്‍റെ എല്ലാ ദിവസങ്ങളും,,,ശ്വാസവും,,,,ഹൃദയത്തിന്‍  മിടിപ്പും,,,അവനു വേണ്ടി മാത്രമായിരുന്നു .... അനുജന്‍റെ വരവ് വൈകുന്നത് കൊണ്ടാവാം ..എന്തിനെന്നില്ലാത്ത എന്‍റെ പിടി വാശി വീട്ടിലുള്ളവരെയും ടീച്ചര്‍ മാരെയും അലോസരപ്പെടുത്തി  ...  അങ്ങനെ ദിവസങ്ങള്‍ ഞാന്‍ യുഗങ്ങളായി തള്ളി നീക്കി കൊണ്ടിരുന്നു ...


ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും വരുകയായിരുന്നു ..
ഒരു കാറില്‍ അമ്മ അച്ഛന്‍റെ തോളില്‍ തല ചാച്ച് കിടക്കുന്നു ...
അമ്മയുടെ മുക്കിന്റെ തുമ്പില്‍ നിന്നും മുത്ത്‌ പോലെ ഒരു വിയര്‍പ്പുതുള്ളി വീഴുന്നതെ ഞാന്‍ കണ്ടുള്ളൂ ...  പൊടി പാറി കൊണ്ട്  ആ കാര്‍ എന്നെയും കടന്നു പാഞ്ഞു പോയി ...  കാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മറയും വരെ  ഒന്നും മനസിലാകാതെ   നിന്ന എന്നെ
അപ്പുറത്തെ വീട്ടിലെ ആന്റി കൂട്ടി കൊണ്ട് പോയി ..
നാവ് കൂട്ടി കെട്ടിയ പോലെ നിന്ന എന്നോട് ആന്റി പറഞ്ഞു അവര്‍ നാളെ  കുഞ്ഞു വാവയെ കൊണ്ട് വരും ...
ഇതു കേട്ടപ്പോള്‍ എന്നില്‍ നിന്നും വിടര്‍ന്ന നനുത്ത ആ പുഞ്ചിരിയില്‍  കണ്ണുനീരിന്‍ ഉപ്പുരസം ഉണ്ടായിരുന്നു.........
  

അന്ന് ഞാന്‍ ഉറകത്തില്‍ ഞെട്ടി ഉണര്‍ന്നു നിലവിച്ചു ...അനിയനെ കാണാന്‍ ഇല്ല..അച്ഛനും അമ്മയും കരയുന്നു ....


വീയര്‍പ്പില്‍  കുളിച്ച് , നാവ് അഗാദ ഗര്‍ത്തത്തിലേക്ക് ആണ്ടു ,  വരണ്ട തൊണ്ടയുമായി  ഇരിക്കുന്ന എന്നെ ,  ആന്റി  സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നു ...
പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല.......
ഒരിക്കലും  കണ്ടിട്ടില്ലാത്ത  അവന്‍  , എന്‍റെ കൂടെ കളിക്കുനതും , കൊച്ചരി പല്ല് കാട്ടി ചിരിക്കുന്നതും , ആ നനവാര്‍ന്ന മെയ്യില്‍  ഞാന്‍ തലോടുന്നതും , പിഞ്ചു കൈകളില്‍ മുത്തം കൊടുക്കുന്നതും  , ആകാശത്തിലെ  മഴവില്ല് പോല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു .........
പകല്‍  അന്തിയോളം  ഞാന്‍ കാത്തിരിന്നു.....അവര്‍ വന്നില്ല...


ആന്റിയുടെ സാന്ത്വനപ്പെടുതലുകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു  തന്നിരുന്നില്ല ...... എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിഞ്ഞു തുടങ്ങി ...
ആന്റി പാല്‍ തന്ന പാത്രം ഞാന്‍ തറയിലിട്ടു,,,അടിച്ചു കരയുന്നതിനേക്കാള്‍  ഒച്ച എന്‍റെ ഹൃദയമിടിപ്പിനുണ്ടായിരുന്നു.......കരഞ്ഞു തളര്‍ന്നു ആ പടി വാതില്‍ക്കല്‍ കിടന്നു ഞാന്‍ ഉറങ്ങി ..സൂര്യന്‍ പടിഞ്ഞാറു നിന്നു മറഞ്ഞതും അതെ കാര്‍ മുറ്റത്തു വന്നു നിന്നു..
എന്‍റെ കണ്ണ് നീരെല്ലാം ആവിയായി ...ഞാന്‍ ഓടി കാറിനടുത്തേക്ക് ചെന്നു...
പഴയ പോലെ അമ്മ കരയുകയാണ് .... ചെങ്കട്ട പോലെ ചുവന്നിരിക്കുന്ന  അമ്മയുടെ മുഖത്തേക്ക്   നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നേര്‍ക്കുനേരെ കണ്ടപോല്‍  എന്‍റെ കണ്ണുകള്‍ ചിമ്മി  ... 


അമ്മയുടെ ആ വലിയ വയര്‍ കാണാനില്ല .. അനിയനെ ഞാന്‍ അവിടെ എല്ലാം തിരഞ്ഞിട്ടും  കണ്ടില്ല....ഉള്ളില്‍ ആളുന്ന തീയുമായി എന്‍റെ ' അനുജനോ ' ....എന്ന് ചോദിച്ച എന്നോട് അച്ഛന്‍ പറഞ്ഞു,

അവന്‍ ഇപ്പം വരുന്നില്ല പിന്നെ വരാമെന്ന് പറഞ്ഞുന്നു...അപ്പോള്‍ അമ്മയുടെ  തേങ്ങല്‍  എന്‍റെ  പിഞ്ചു ഹൃദയത്തെ കീറി  മുറിക്കുന്നതായിരുന്നു.. ...


എന്തിനാ അവന്‍ വരണില്ല എന്ന്   പറഞ്ഞത് ????


ഞാന്‍ അവനു വേണ്ടി കാത്തു വച്ച വളപ്പൊട്ടുകളും , നന്നായി പഴുത്തു ചുവന്ന നെല്ലികയും , പെന്‍സില്‍ തുണ്ടുകളും , എടുത്തു അമ്മയുടെ മടിയിലെക്കിട്ടു  ഇപ്പോ കാണണം എന്ന് വാശി പിടിച്ച എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അമ്മ പൊട്ടി കരഞ്ഞു ........ 


കരഞ്ഞു തളര്‍ന്നു മയക്കത്തിലേക്കു അടര്‍ന്നു വീണ ഞാന്‍ എണീക്കുംപോള്‍ , അച്ഛന്റെ കയ്യില്‍ ഒരു വെള്ള തുണിക്കെട്ട്...


 അച്ഛാ   എന്താ ഇതു.....എന്‍റെ അനുജനാണോ?? അവന്‍ വന്നോ??
 കണ്ണുനീര്‍ തുള്ളികള്‍ ആദ്യമായി അച്ഛന്‍റെ കവിള്‍ തടത്തെ നനക്കുന്നത് ഞാന്‍ കണ്ടു ...


മിണ്ടല്ലേ...മിണ്ടിയാല്‍ പാപം കിട്ടും.....ഇടറുന്ന സ്വരത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞപോള്‍  , ഞാന്‍ മിണ്ടിയില്ല.....


നീറുന്ന ഹൃദയവുമായി , എന്‍റെ പൊന്നനുജനെ എന്നെന്നേക്കുമായി  ഉറക്കി കിടത്താന്‍  പൂഴി മണ്ണില്‍ അച്ഛന്‍ ആഞ്ഞു വെട്ടുമ്പോള്‍ .... 



അടക്കാനാകാത്ത  നൊമ്പരത്തില്‍ മുങ്ങി ...സത്യമറിയതെ.....ശൂന്യതയിലേക്ക്  കണ്ണും നട്ടു..... ഞാന്‍ ചിന്തിച്ചു  കൊണ്ടിരുന്നു....


" അവന്‍ എന്താ വരാത്തെ  ?? "



Tuesday, November 10, 2009

നീ എവിടെയാ....

ഒരു തുലാം മാസ സന്ധ്യയില്‍ കണ്ണിലെ നേര്‍ത്ത കണ്കണം പോലെ , എന്‍റെ മനസിന്‍റെ തേങ്ങലോടെ പെയ്തൊഴിയുന്ന മാനം .....

ജലതുള്ളികളെ കീറി മുറിച്ചു ഞാന്‍ നടന്നുനീങ്ങി ....പെട്ടെന്ന് എന്‍റെ ചലനം നിലച്ചു .... 



തുലാവര്‍ഷ മേഘം തോല്‍ക്കും വിധം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ചിന്തി....


ഏതോ ഒരു നേര്‍ത്ത ഓര്‍മ്മ എന്‍റെ മനസിനെ വരിഞ്ഞു മുറുക്കി ..... 


പതിവ് തെറ്റിക്കാതെ ആ വാതില്‍ക്കല്‍ ഞാന്‍ നോക്കി നിന്നു.... 


അവനെ ഒന്ന് കാണാന്‍ ....എന്‍റെ വിനുവിനെ .... 


എന്തോ പ്രതീക്ഷിക്കുന്ന പകുതി നിറഞ്ഞ കണ്ണുകളും , പാറി പറന്ന മുടിയും , മൂക്കിന്‍റെ തുമ്പിലെ കറുത്ത കുത്തും , തിരിച്ചറിയാനെന്നോണം ഈശ്വരന്‍ കൊടുത്ത വലത്തേ കൈ തണ്ടയിലെ മറുകും , അവനു മാത്രം സ്വന്തമായിരുന്നു...


അപൂര്‍വ്വമായി വിടരുന്ന ചുണ്ടുകളില്‍ മനസു കൊണ്ട് മാത്രം പുഞ്ചിരിക്കുന്ന എന്‍റെ വിനുവിന് വിദൂരതയിലെ കാഴ്ചകള്‍ ആയിരുന്നു എന്നുമാശ്വാസം.... 


ആ നനഞ്ഞ കണ്ണുകളില്‍ ആരോടോ ഉള്ള പക തെളിഞ്ഞു നിന്നിരുന്നു ........... 


ഹൃദയത്തോടു ചേര്‍ത്ത് വച്ച് സ്നേഹിച്ച , തന്‍റെ ജീവിതസഖി വഞ്ചിച്ചത് , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവനു താങ്ങാനായില്ല ... 


എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍ അവന്‍ ആഗ്രഹിച്ചു ... 


പക്ഷെ......... 


മരണം അവനെ സ്പര്‍ശിച്ചില്ല ... 
ഭൂമീദേവി അവനെ വെടിയുവാന്‍ തയ്യാറായിരുന്നില്ല...... 


എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബസ്സിനു അവന്‍റെ കാലുകളെ വേണ്ടിയിരുന്നുള്ളൂ ......... 


എന്നേക്കുമായി അവന്‍റെ വേരുകള്‍ അറ്റു .. 


ചലനമില്ലാതെ , ജീവന്‍റെ തുടിപ്പ്‌ മാത്രം ശേഷിക്കുമ്പോള്‍ , ... 
ഇളം നീല നിറം പൂശിയ ചുവരിനുള്ളിലെ മഷിക്കൂട്ടുകളും ചിത്രങ്ങളും മാത്രമായിരുന്നു അവന്‍റെ ലോകം ... 


നീണ്ട ഒന്‍പതു വര്‍ഷങ്ങളില്‍ ആ കൈകളും അതിലൂടെ ഒഴുകി എത്തുന്ന ജീവനുള്ള ചിത്രങ്ങളും ആയിരുന്നു അവന്‍റെ പ്രതീക്ഷ ......


കാല ചക്രത്തിന്‍റെ പ്രയാണം ആരും അറിഞ്ഞിരുന്നില്ല ...അത് ചലിച്ചു കൊണ്ടിരുന്നു .... 


പ്രത്യാശയുടെ നാമ്പുകള്‍ മുളയ്ക്കും മുന്‍പേ.... 


ഓര്‍മയുടെ മൂടുപടം മായും മുന്‍പേ ... 


പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയ മനസുമായ്‌ അവന്‍ പോയി ... 


ഈ നവംബര്‍ പതിനെട്ടു ആകുമ്പോള്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞിട്ട് പത്തു മാസം ആകുന്നു .. ..... 


ഒന്നേ അവന്‍ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നുള്ളു .... 
നിറ കണ്ണോടെ അവന്‍ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ ... 


" എന്‍റെ കാലുകള്‍ ഒന്നനങ്ങിയെങ്കില്‍ ... "


പക്ഷെ .........വിധി അവനെ.......