Tuesday, March 6, 2012

ഒരു പാഴ്ച്ചെടി പോല്‍ അവളിന്നും .......

പീലി കണ്ണുകളുമായി ആദിത്യന്‍ എത്തുന്നതും കാത്തു അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന,,,, നന്നായി ചിരിക്കാന്‍ അറിയാവുന്ന , എല്ലാരുടെ ദുഃഖത്തിലും പങ്കു ചേരുന്ന ,  ഒരു  പാവമായിരുന്നു.. എന്റെ പ്രീത...

വേദനകളും ദുരിതങ്ങളും നേര്‍ത്ത ചിരിയിലൂടെ കടിച്ചമര്‍ത്തി ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ ജീവിച്ചിരുന്നു ...

അമ്മയുടെ മരണത്തോട് കൂടി അച്ഛനും അമ്മയും അവളും അടങ്ങുന്ന ആ ചെറിയ കുടുംബം താറുമാറായി .....

അവളുടെ ആറാമത്തെ വയസിലാണ്‌ അമ്മ എന്നേക്കുമായി യാത്ര പറഞ്ഞത്...പിന്നെ അച്ഛന്റെ ബന്ധുകള്‍ വീടും പറമ്പും അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ അച്ഛനെ അച്ഛന്റെ മുറപെണ്ണിനെ കൊണ്ട് കെട്ടിക്കുകയായിരുന്നു..
രണ്ടാനമ്മയുടെ പരിധിയില്‍ കവിഞ്ഞുള്ള പീഡനം കണ്ടു നില്‍ക്കാനാകാതെ,,വീട്ടിന്റെ അപ്പുറത്തുള്ള ആന്റി അവളെയും കൊണ്ട് പലായനം  ചെയ്തു എന്ന് പറയുന്നതാണ് സത്യം.. അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ ടൂ വരെ പഠനം..പിന്നീടുള്ള കോളേജ് ജീവിതത്തിലാണ് അവള്‍ എന്റെ കൂട്ടുകാരി ആകുന്നത്‌ ..

ആദ്യ കാഴ്ച്ചയില്‍ തന്നെ വളരെ നാളത്തെ പരിചയം തോന്നി...  കുടുകുടാന്നുള്ള അവളുടെ ചിരിയും സംസാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു .....

ഒരു പൂമ്പാറ്റയെ പോല്‍ പാറി നടന്നിരുന്ന അവള്‍ എല്ലാവരുടെ മനസിലും ഇടം നേടിയിരുന്നു ....
എല്ലാവരും അവളുടെ കൂട്ടുകാരായിരുന്നു ...ഒരിക്കല്‍ പരിച്ചയപെടുന്നവര്‍ അവളെ മറക്കാറില്ല ... മറക്കാനാവാത്ത വിധം  അവളില്‍ എന്തോ ഉണ്ട് എന്ന് എനിക്കും  തോന്നിട്ടുണ്ട് .... അവളുടെ എന്ത് പ്രശ്നവും മാറ്റി വച്ച് അവള്‍ എല്ലാവരെയും  സഹായിക്കുമായിരുന്നു ...ചെയ്യുന്ന  എല്ലാ കാര്യങ്ങളിലും അവള്‍ അളവില്ലാത്ത സന്തോഷം കണ്ടെത്തിയിരുന്നു ..

അങ്ങനെ സന്തോഷമാര്‍ന്ന അവളുടെ ജീവിതത്തിനു അക്കം കൂട്ടാന്‍ എന്നോണം വിവാഹ പ്രായത്തിനും മുന്നേ നമ്മുടെ  കോളേജിലെ സര്‍ അവളുടെ വീട്ടില്‍ വിവാഹം ആലോചിച്ചു ചെന്നു... ആ സര്‍ എല്ലാരുടെയും ആരാധന പാത്രം ആയിരുന്നു..... അവളെ സ്നേഹിക്കുന്ന എല്ലാരും സാറിന്റെ  തീരുമാനത്തോട്   യോജിച്ചു  നിന്നു....... അവളുടെ നല്ല മനസിന്നു ഒരു നല്ല ജീവിതം തന്നെ കിട്ടി... അവളും പതിയെ പതിയെ വിവാഹ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങി.....വേര്‍പാടിന്റെ വേദനയില്‍ നിന്നും അവള്‍ കരകയറാന്‍ തുടങ്ങി...........അവള്‍ സുമംഗലി ആകാന്‍ മനസു കൊണ്ട് തയ്യാറായി ............

കല്യാണത്തിനും നാലു ദിവസം മുന്‍പേ ക്ഷണക്കത്തൊക്കെ കൊടുത്തു അവള്‍ ക്ലാസ്സില്‍ നിന്നും വീട്ടില്‍ പോയി.. പോകാന്‍ ഇറങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു "എന്തോ ഒരു വിങ്ങല്‍ ...നിങ്ങളെയെല്ലാം പിരിഞ്ഞു പോകയാണു എന്ന് തോന്നുന്നു.."

എന്റെ മനസിലും ഒരു നീറ്റല്‍ ......മറുപടി കാത്തു നില്‍കാതെ അവള്‍ നടന്നു അകന്നു ..

അവളുടെ ജീവിതത്തില്‍ പതിയിരുന്ന ദുരന്തം ആരും അറിഞ്ഞിരുന്നില്ല......അത് പതിവ് പോലെ വീണ്ടും എത്തി നോക്കി ...

രണ്ടു ദിവസം കഴിഞ്ഞു ശൂന്യമായ മനസോടെ ഞാന്‍ കോളേജില്‍ എത്തി..... ഒറ്റയ്കായ പോലെ തോന്നി.... സ്ഥലകാല ബോധം ഇല്ലാതെ എന്തോ  ഓര്‍ത്തു മണികുറുകളോളം ക്ലാസ്സില്‍ ഇരുന്നു മടുത്തു പുറത്തിറങ്ങിയ ഞാന്‍  അറിയുന്നത്  സര്‍ റിസയിന്‍ ചെയ്യുന്നു എന്നാ വാര്‍ത്ത ആണു.....ഞാന്‍ സാറിന്റെ  അടുത്തേക്ക് ഓടി കാര്യം തിരക്കി... നിറ കണ്ണോടെ പലതും പുലംബിയതിനിടയില്‍ കുസുമഗിരി  മെന്റല്‍  ഹെല്‍ത്ത്‌  സെന്റര്‍ എന്ന് പറയാന്‍ ആ മനുഷ്യന്‍ ഒത്തിരി കഷ്ടപപെട്ടു...... ഈ നശിച്ച ദിവസങ്ങളെ മറക്കാന്‍,,,വേദനയെ ഒളിക്കാന്‍,,,,സ്വപ്നങ്ങളെ വെറുക്കാന്‍,,,,,,വേദനയില്‍ ചാലിച്ച കല്യാണ കുറിയുമായ്  സര്‍ നടന്നകന്നു   ..

എന്റെ  കണ്ണ്പീലികള്‍ ജലകണികയെ ഭേദിച്ച്  പ്രകാശത്തെ ആവാഹിക്കാന്‍ നന്നേ പണിപ്പെട്ടു...എനിക്ക്  എന്തു വേണമെന്നു അറിയില്ല.... ഭ്രാന്തിയെ പോലെ അലറി ഞാന്‍ ഹോസ്പിറ്റലിലേക്ക് ഓടി ...

അവിടെ...ഭീമാകാരമായ ഹോസ്പിറ്റലിന്റെ പടിവാതിലില്‍..മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും പേറി കരഞ്ഞു തളര്‍ന്നിരിക്കുന്നു ആന്റി ....ആ രൂപത്തിന്റെ നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നുവീന്ന സത്യങ്ങള്‍ എന്നെ സ്തംഭിപ്പിച്ചു ...

അവള്‍ അന്നു ശൂന്യമായ മനസോടെ  ബസില്‍   കയറി ഇരുന്നു ...  എന്തോ നഷ്ടപ്പെടാന്‍  പോകുന്നു എന്ന തോന്നല്‍ അവളുടെ മനസിനെ അലാട്ടതിരുന്നില്ല...

അവള്‍ വീട്ടിലേക്ക്  പോകന്നുള്ള വഴിയിലെ  സ്റ്റോപ്പിലിറങ്ങി ......നട്ടുച്ച സമയം .. അവള്‍ സൂര്യ രശ്മികളെ   കീറി മുറിച്ചു കൊണ്ടിരുന്നു ... വീടിനടുത്ത് എത്തിയതും ഒരു കാര്‍ അകലെ നിന്നും വരുന്നത്  കണ്ടു .. അത് അവളെ തേടിയായിരുന്നു  എന്ന് ആരും അറിഞ്ഞിരുന്നില്ല....

കാര്‍ അവളുടെ അടുത്ത് നിര്‍ത്തി നിഷാര ടെയിലേഴ്സ് എവിടെയാ എന്ന് ചോദിച്ചു .... 'ദെ അവിടെ'  എന്ന് പറഞ്ഞു അവള്‍  തിരിഞ്ഞതും  ഒരു ദൃഢമായ കരം അവളെ വരിഞ്ഞു .....

ആ കാര്‍ അവളെയും കൊണ്ട് പാഞ്ഞു .....

മകള്‍ വന്ന സന്തോഷത്തില്‍  അവളെ സ്വീകരിക്കാന്‍ ഓടി വന്ന അമ്മയുടെ നില വിളി അവിടുത്തെ ഏകാന്തതയ്ക്ക്  ഭംഗമുണ്ടാക്കി ....   ആ മാതൃ ഹൃദയം ജീവശ്ചവമായി  നിലം പതിച്ചു.....

തമസ്സു മാത്രം  താങ്ങായിരികവേ... അതെ സ്ഥലത്ത്  ആ കാര്‍ വന്നു നിന്നു....ആരോ എന്തോ അതില്‍  നിന്നു വലിച്ചെറിയുന്നതായി  തോന്നി എല്ലാരും ഓടി ചെന്ന് നോക്കി ...

അവളെ ഏതോ ചാവാലി പട്ടികള്‍ പിച്ചി ചീന്തി ജീവശ്ചവമാക്കി   ...

എന്റെ  പ്രീതയുടെ പവിത്രതയെ നിഷ്കരുണം കാറ്റില്‍  പറത്തി അവര്‍ പോയി ...ആരാണവര്‍ ??? അറിയില്ല ... അത് തിരക്കാനും  അവള്‍ക്ക്   ആരും ഇല്ലായിരുന്നു ..  ഒരു വയസായ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ പഠിക്കുന്ന പോലെ , കീറി പറിഞ്ഞ ചുരിദാറും അഴിഞ്ഞുലഞ്ഞ മുടിയും ചോരയില്‍ കുളിച്ച ശരീരവും മരവിച്ച മനസുമായ്  വേച്ചു വേച്ചു അവള്‍ വീട്ടിലേക്കു നടന്നു ... ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍   അവളുടെ മനസ്  അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന  മുദ്രകുത്തി    ഇന്നും  അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

ഒരു പാഴ്ച്ചെടി പോല്‍.................

3 comments:

  1. ഒറ്റക്കെന്നല്ല...ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും വയ്യാതായിരിക്കുന്നു.

    ReplyDelete
  2. റാംജി പറഞ്ഞതാണ് ശരി...

    ReplyDelete
  3. ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍ അവളുടെ മനസ് അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന മുദ്രകുത്തി ഇന്നും അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

    ""ഒരു പാഴ്ച്ചെടി പോല്‍.................""

    ReplyDelete